Saturday, 22 December 2018

ആ ദിവസത്തിന്റെ ഓര്‍മ.

ആ  ദിവസത്തിന്റെ ഓര്‍മ....
_________________________
2009 നവംബര്‍ 22.കല്യാണം ആയിരുന്നു. @ 21 വയസ്സ്

എന്റെ കൂട്ടുകാരാരും ഇല്ല,അനിയത്തി അവളുടെ കൂട്ടുകാരുമായി നടക്കുന്നു.കസിന്‍സ് പൊടിക്കാച്ചികള്‍.

ടെന്‍ഷനടി മാത്രം മിച്ചം..

കെട്ടൊക്കെ കഴിഞ്ഞു.
അമ്മായിഅച്ഛന്റേം കല്യാണചെക്കന്റേം നടുക്കിരുന്നാണ് സദ്യ ഉണ്ണുന്നത്.
ഉണ്ടു എന്നു പറയാന്‍ മാത്രേ പററൂ
കഴിക്കാനൊന്നും പററീല്ല.

സമീപ ഭാവിയില്‍ ഈ ഒരു ബാക്ഗ്രൗണ്ടിന്റെ ആവശ്യം വരും അതാണേ
Intro ഇത്തിരി കൂടിപ്പോകുന്നത്.

ഇന്നത്തെപ്പോലെ രണ്ടും മൂന്നും സാരി ഒന്നും ഇടയ്ക്കിടയ്ക്ക് മാറി ഉടുക്കേണ്ട ചടങ്ങുകളൊന്നും ഇല്ലായിരുന്നു.

തലയിലെ മുല്ലപ്പൂവൊക്കെ ആരെങ്കിലും ഒന്ന് പറിച്ചു തന്നിരുന്നെങ്കില്‍,

ഇനി എങ്ങനാ
വേറെ സാരി
ഉടുക്കണോ, ആര് ഉടുപ്പിക്കും.
ഈശ്വരാ ഈ പെണ്ണുങ്ങളെല്ലാം കൂടി
ഒരുക്കാന്‍ കേറി  ' ഈര്‍ക്കിലിയില്‍ നെയ്റോസ്ററ് ചുററിയ പോലുളള എന്റെ കോലം കണ്ട് കുററം പറയുമല്ലോ,

അളവു ബ്ലൗസ് കണ്ട് കിളി പോയ വരന്‍
വധുവിനെ വിളിച്ച്
''ഈ കോലം കെട്ട കോലമൊക്കെ മാററിക്കോണം '' എന്ന് ഫോണില്‍ പറഞ്ഞത് അതേ ക്ലാരിററിയോടെ ചെവിയില്‍ മുഴങ്ങുന്നു.

മല പോലെ പേടിച്ചതൊക്കെ എലി പോലെ പോയി.

വൈകുംനേരം തന്നെ സാരി മാററി ചുരിദാറിട്ടോളാന്‍ പറഞ്ഞു ചേച്ചീസൊക്കെ....

അവരുടെ ബന്ധൂക്കളൊക്കെ  കൂടിയിരുന്ന് വര്‍ത്തമാനം പറഞ്ഞു ചിരിക്കൂന്നു.

പെണ്ണിന് ചിരി വരുന്നില്ല.

ഇടയ്കെപ്പോഴോ ബെഡ്റൂമില്‍ പെണ്ണും ചെക്കനും മാത്രമായി.
അവിടെ ഓടി നടന്ന പിളളേരൊക്കെ എവിടെ പോയോ ആവോ.....

ചങ്കിടിപ്പ് കൂടി.
മാന്യനായ അദ്ദേഹം അനുവാദം ചോദിച്ചിട്ടാണ് ഒന്ന് ടച്ച് ചെയ്തത്.
ഒന്നൂല്ല, ഒന്നു ചേര്‍ത്തു നിര്‍ത്തി അലമാരയിലെ കണ്ണാടിയില്‍ നോക്കി.

മുഖഭാവം കണ്ടിട്ട് സന്തോഷമാണ് കക്ഷിക്ക്.
ഹാവൂൂൂ...

ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോ
അങ്ങോട്ടു പോയി.

സമ്മിശ്രവികാരങ്ങളാല്‍ ,പേടി.ഭയം.ടെന്‍ഷന്‍.
ഫുഡ് ട്രാജഡീ....

എല്ലാവരും ഉറങ്ങാന്‍ റെഡിയായി.....

റൊമാന്റീക്കായ ഷീബാക്കയാണോ സുനിലേട്ടനാണോ
പാലും ഫ്രൂട്ട്സുമൊക്കെ  ടേബിളില്‍ വെച്ചിട്ടുണ്ടായിരുന്നു.
നന്ദിയുണ്ട്,എന്നും....എല്ലാ വര്‍ഷവും ഈ ദിവസമെങ്കിലും അവര്‍ സ്മരിക്കപ്പെടും

പാല്, തണുത്തത്,പാടയുളളത്.
ഞാന്‍ കുടിക്കില്ല.തുളളി പോലും വേണ്ട.ശര്‍ദ്ദിക്കും.
വരന്‍ ഒററ വലിക്ക് തീര്‍ത്തു.

അടുത്തറൂമുകളില്‍ ലൈററ് ഓഫാകുന്നു.ഇരുട്ട്    
കനത്തു.
ചെക്കന്‍ ലൈറ്റോഫ് ചെയ്തു.

വധു നോക്കുബോള്‍,ഇരുട്ട്,മൊട്ടത്തല (കല്യാണം പ്രമാണിച്ച് പറ്റെ വെട്ടിയത്)
കറുത്തൊരു രൂപം അടുത്തോട്ട് വരുന്നു.

ബെഡ്ഡില്‍ നിന്നെഴുന്നേല്ക്കണമെന്നുണ്ട് .പററുന്നില്ല.തളരുന്നു.പല്ല് കോച്ചുന്നു.വിറയ്ക്കുന്നു മൊത്തത്തില്‍....

ചെക്കന് എന്തു ചെയ്യണമെന്നറിയില്ല.
അയ്യോ ,എന്താ,
ഞാനൊന്നും ചെയ്തില്ലല്ലോ.പേടിക്കണ്ട.എന്നൊക്കെ പറയുന്നുണ്ട്.

ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ,പനി വന്നപ്പോ പോലും ഇങ്ങനെ വിറച്ചിട്ടില്ല,

എങ്ങനെയോ നോര്‍മലായി. വരന്‍ ഉറങ്ങുന്നു.
ഈ പെര്‍ഫോമന്‍സൊക്കെ കഴിഞ്ഞപ്പോ
പെണ്ണിന് വിശക്കുന്നു.
മേശപ്പുറത്തിരിക്കുന്ന ആപ്പിള്‍ തപ്പിയെടുത്ത് ഒററയ്ക്കു തിന്നു.പകുതി ആയപ്പോ മതിയായി.ബാക്കി എന്ത് ചെയ്യും
ജനല്‍ തുറന്ന് പുറത്തേക്കെറിഞ്ഞു.

''ആരാ ഈ ആപ്പിളൊക്കെ മുററത്തേക്കെറിഞ്ഞത്..''.എന്ന് അടുത്ത വീട്ടിലെ ഒരു സ്ത്രീ ശബ്ദം.മുററമടിക്കുന്നതിനിടയ്ക്ക് അലറുന്ന ശബ്ദം കേട്ടാണ് പെണ്ണ് കണ്ണ് തുറക്കുന്നത്.

കല്യാണചെക്കന്റെ മാസ്സ് ചോദ്യം
''നീ പ്രായപൂര്‍ത്തിയായതാണോ,വല്ലതും അറിയാമോ''

Friday, 26 October 2018

ഏഴു സുവര്‍ണ വര്‍ഷങ്ങള്‍

കഴിഞ്ഞ ഏഴുവര്‍ഷങ്ങള്‍ .......

കണ്ണടച്ചൊന്നോര്‍മകളെ പരതിയാല്‍ നീണ്ടയൊരുഘോഷയാത്ര.

ഉറക്കച്ചടവാര്‍ന്ന രാവുകള്‍...
   (ചില ദിവസങ്ങളിലിന്നും)

ക്ഷമയുടെ നെല്ലിപ്പലകയുടെ അടിവശം താണ്ടലുകള്‍.....

നമ്മുടെ ദേഷ്യവും സങ്കടവും എല്ലാം കുഞ്ഞിന്റെ ചിരിയിലോ കരച്ചിലിലോ
മാഞ്ഞുപോകുന്നത്....

വേദനകള്‍ വേദനകളേ അല്ലാതാകുന്നത്...
അസ്വസ്ഥതകള്‍ വെറും തോന്നലുകള്‍ മാത്രമാകുന്നത്....

ലോകമേേേ ചുരുങ്ങിച്ചുരുങ്ങി കുഞ്ഞിലേക്ക് മാത്രമായെത്തുന്നത്...

ആദ്യമായി ''അമ്മേ'' എന്നു വിളിച്ച വിളി,
ആദ്യമായുച്ചരിച്ച വാക്ക്,
പല്ലു വന്നത്,
അമ്മിഞ്ഞ നുണയുന്ന നിമിഷം,
ആദ്യമായി വീണത്,
പിന്നീട് നമ്മളെ ടെന്‍ഷനിലേക്ക് കൂപ്പുകുത്തി വീഴ്ത്താന്‍ പാകത്തിനുളള
അസുഖങ്ങള്‍,നമ്മുടെ ഉറക്കത്തെ അപ്പാടെ മോഷ്ടിക്കുന്നു.

എന്റെ ജുഗ്നു, എന്നേ അവസാനിപ്പിക്കേണ്ടിയിരുന്ന ജീവിതം,
ഇന്നും പ്രതീക്ഷയുടെ തുമ്പില്‍ ചേക്കേറിയിരിക്കുന്നത് നിന്റെ മാത്രം ഓര്‍മകളിലാണ്. ആ ഉത്തരവാദിത്തത്തിലാണ്.

സകല ദൈവങ്ങളും ഗുരുക്കന്മാരും കുഞ്ഞീനെ അനുഗ്രഹിക്കുമാറാകട്ടെ.........

Thursday, 18 October 2018

അങ്ങോട്ട് ചെന്ന് വാങ്ങുന്ന എട്ടിന്റെ പണികള്‍

ഒരവധി ദിവസം .അതോ കളളത്തരം പറഞ്ഞ് school ല്‍ പോകാത്തതോ ആയ ഒരീസം.വീട്ടില്‍തന്നെയിരുന്നു ബോറടിച്ചു.ഒരു മിഠായി തിന്നില്ലെങ്കില്‍ മനസ്സിലൊരു വിഷമം പോലെ.

മൂത്തച്ഛന്‍ ഉറങ്ങുന്നു.

(എന്റെ ചങ്കിടിപ്പായിരുന്നു പുളളി എന്ന് തിരിച്ചറിയുന്നത് കുറച്ചു വലുതായതിനു ശേഷമാണ്.Y2K പ്രോബ്ളം അറീയാതെ മരിച്ചു പോയല്ലോ,2000 എന്ന വര്‍ഷം കാണാന്‍ പററീയില്ലല്ലോ എന്നൊക്കെ ഞാന്‍ സങ്കടപ്പെട്ടിട്ടുണ്ട്.രാഘവന്‍ വൈദ്യര്‍ എന്ന എന്റെ അച്ഛന്റെ അച്ഛന്‍
IT field മായി യാതൊരൂ ബന്ധവുമില്ലാത്തയാളാണ്.4 may 1999 ല്‍ മരണമടഞ്ഞു.)

മൂത്തമ്മ അടുത്ത വീട്ടിലെവിടെയോ പരദൂഷണകമ്മററിക്കും പോയി.

എവിടെനിന്നോ പത്തുപൈസേം തപ്പിക്കൊണ്ട് ബേബിചേട്ടന്റെ കടയിലോട്ടോടി.മിഠായീം വാങ്ങി വീട്ടിപ്പോരേണ്ടതിന് അവിടത്തെ പെണ്‍കുട്ടികളുടെ ആരുടെയോ ഒച്ച കേട്ടപ്പോ അങ്ങോട്ടു ചെന്നു.

വല്ലപ്പോഴും  മാത്രം പുറത്തേക്കിറങ്ങുന്ന (ഇറങ്ങിയ, വിടാറില്ല അങ്ങനെയൊന്നും)
എന്നെ കണ്ടപ്പോ ,അവര്‍ അകത്തേക്കു ക്ഷണിച്ചു. T Vയിലോട്ടു  നോക്കി നിന്ന ഞാന്‍ ആരോ അടുത്ത് ശബ്ദിച്ചതായി തോന്നി.

അടുത്ത വീട്ടിലെ ചേട്ടനാണ്.
'' ഈ തേപ്പുപെട്ടി അങ്ങോട്ടു കൊടുത്തേ''
എന്നു പറഞ്ഞതോര്‍മയുണ്ട്.

അയാള്‍  എന്റെയീ പിഞ്ചുകൈവെളളയിലേക്കാണ് ആ ചൂടായ തേപ്പുപെട്ടിവെച്ചുതന്നത്.

പെട്ടിയുടെ വെയിറ്റും ചൂടും കൊണ്ട് ഞാനത് താഴെയിടേണ്ടതായിരുന്നു.ഇട്ടില്ല.അടുത്തു കണ്ട ഡസ്കില്‍ വെച്ചു.

ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍ല്‍....

എന്താവാന്‍....

കൈ വെളള ഡബിളായി.ഒടുക്കത്തെവേദനേം.

കരഞ്ഞോണ്ട് ചെന്നപ്പോ മൂത്തമ്മ നെയ് തേച്ചു തന്നു.

അതു കൊണ്ടോന്നും നീററലും വേദനയും കുറഞ്ഞില്ല. കൈ പച്ചവെളളത്തില്‍ മുക്കുന്നൂൂൂ,തേന്‍ തേക്കുന്നൂ.
പാവങ്ങള്‍ രണ്ടുപേരും കൂടി മാറി മാറി കൈയില്‍ ഊതിതരുന്നൂ.....പല പരിപാടീം നോക്കി.
അയാളെ  വഴക്കു പറയാന്‍ ചെന്ന മൂത്തച്ഛന്‍ നിരാശനായി  മടങ്ങിയെത്തി.
അയാളപ്പഴേ പോയി.
അടൂത്ത പ്രശ്നം
വൈകുംന്നേരം ജോലിയും കഴിഞ്ഞ് വരുന്ന അച്ഛനോടും അമ്മയോടും എന്തു പറയും എന്നതായിരുന്നു.

എപ്പോഴൊക്കെ എന്റെ സംരക്ഷണത്തിനായി തീര്‍ത്ത,
അരുതുകള്‍ കൊണ്ടു മൂടിയ,
സ്നേഹം നിറഞ്ഞ ആ അതിരുകള്‍ ഞാന്‍
കാണാതെ ,കണ്ണുപൊത്തി സഞ്ചരിച്ചിട്ടുണ്ടോ അന്നൊക്കെ വലിയ വിലകള്‍ കൊടുക്കേണ്ടി വന്നിട്ടുണ്ടെനിക്ക്

Friday, 13 October 2017

Catch കിട്ടിയില്ല,ഹെല്‍മററ്

Catch കിട്ടിയില്ല,ഹെല്‍മററ്


കഴിഞ്ഞ ദിവസം,  സമയം ഏതാണ്ട്  
പന്ത്രണ്ടരയോടടുത്തു.
വീടിന് പെയിന്റടി നടന്നു കൊണ്ടിരിക്കുന്നു.
റോസ് നിറത്തിലെ വീട് ഇളം മഞ്ഞയാകുന്നു.

ഒന്നു rounds അടിക്കാന്‍ തോന്നിപ്പോയി.
പുറത്തേക്കിറങ്ങിയ എന്നെ കണ്ടപ്പോ പണി ചെയ്തോണ്ടിരുന്ന ചേട്ടന്‍
എന്നോടു പറഞ്ഞു
 '' ഇവിടെ ജുഗ്നുന്റെ toys  കൂട്ടിയിട്ടിട്ടുണ്ടല്ലോ,ഒന്നു പിടിച്ചോ,ഞാന്‍ താഴേക്കിറക്കിത്തരാം ''
        ഇതു കേള്‍ക്കേണ്ട താമസം
ആരോഗ്യവതിയായ ഞാനങ്ങ് ഓടി ചെന്നു.

ഞാനങ്ങ് ചെല്ലുകേം,പുളളീടെ കയ്യില് നിന്ന് ചില്ല് പൊട്ടിയതിനാല്‍ മാററിയിട്ട ഒരു ഹെല്‍മററ് ചാടി വരികയും ചെയ്തു....

കൃത്യം മൂക്കിനിട്ട്, 
പെട്ടെന്നൊരു തരിപ്പ്,
മൂക്കില്‍ നിന്നും വായില്‍ നിന്നും ബ്ളഡ്ഡ് മത്സരിച്ചോടി പുറത്തേക്ക്.
ചെവിയില്‍ ഒരു കുഞ്ഞു ഭൂമി കുലുക്കം...
തലയ്ക്കും എന്തോ പോലെ...

പണ്ട് സ്കൂളില്‍ ഒരുമിച്ചുപഠിച്ച നിഷാദ് പെയിന്റടികാരുടെ കൂടെ ഉണ്ടായിരുന്നു.driving അറിയാമായിരുന്ന കൊണ്ട്  നിഷാദ് ഞങ്ങളുടെ കാറെടുത്തു.അച്ഛന്‍ വീട്ടിലില്ലായിരുന്നു.
അനിയത്തി വെളളവും പൈസയുമായി കാറില്‍ കയറി.

ഇത്തരം സന്നിഗ്ധഘട്ടങ്ങളില്‍ ഞങ്ങളാശ്രയിക്കുന്നത് Dr.മാമ്മനെയാണ്,
മാമ്മന്‍ ഡോക്ടര്‍ famous ആണ്.
ഹൈവേ സൈഡിലായത് കൊണ്ട് എപ്പോഴും ആക്സിഡന്റ് കേസ് ഉണ്ടാകും.
first aid ഉം കൊടുത്ത്,
X ray യും എടുപ്പിച്ച്
accident ന്റെ seriousness ഉം
രോഗിയുടെ സാമ്ബത്തിക സ്ഥിതിയും
 മനസ്സിലാക്കി
 lake shore ലേക്കോ medical college ലേക്കൊ റെഫര്‍ ചെയ്യും.
മൂന്നുനില കെട്ടിമാണ് hospital.
MOHAM hospital എന്നാണു പേര്.ഒരു ആശുപത്രിക്കു ചേരുന്ന പേരേ അല്ല.
mamman's organisations hospital and management
 അങ്ങനെ എന്തോ ഒന്നിന്റെ ചുരുക്കെഴുത്താണ്.

     പിന്നെ ഒരു കാര്യമുളളത് ഷൂട്ടിംഗിനും വിട്ടു കൊടുക്കാറുണ്ട് ഈ hospital.
മനോരമ,കൈരളി ചാനലിലെ സീരിയലുകളില്‍  കാണുമ്ബോ ഏതോ
multi speciallity hospital ആണിതെന്നു തോന്നും.

ഇനി എന്റെ കാര്യം.....

Bleeding നില്ക്കുന്നില്ല.
ഐസ് ബാഗുമായീ കിടക്കുന്ന എന്നോട് x ray  എടുക്കാന്‍ ചെല്ലാന്‍ പറഞ്ഞു.

വേദന കടിച്ചു പിടിച്ചു കിടക്കുന്ന എന്നോട്
aparna - വേദനയുണ്ടോ,കുറേ blood പോയല്ലോ,നീയെന്താ കരയാത്തത് എന്നൊക്കെ കരഞ്ഞോണ്ട് ചോദീക്കുന്നുണ്ട്.

എന്നെക്കൂടി കരയിക്കാനുളള സൈക്കോളജിക്കല്‍ മൂവ്.

X റേ എടുത്തു.
ഭാഗ്യത്തിന് എല്ലൊന്നും ഒടിഞ്ഞിട്ടില്ല.മൂക്കുചതഞ്ഞൂ.

ഇതിനിടയില്‍ ചിന്തു എന്റെ ഫോട്ടോ എടുത്തു.
പെററ തളള സഹിക്കില്ല.മോര്‍ച്ചറിയില്‍ നിന്നെടുത്ത പോലെ.

Bleeding നില്ക്കാത്ത കൊണ്ട് മൂക്കില്‍ പഞ്ഞി കുത്തിനിറച്ചു തന്നു.കുറച്ചു പെയിനും പെയിന്‍ കില്ലേഴ്സുമായി രണ്ടു മണിക്കൂറിനകം ഞങ്ങള്‍ വീട്ടിലെത്തി.....

നാട്ടുകാരില്‍ കുറച്ചുപേര് കാര്യം അറിഞ്ഞു.അങ്ങനെയറിഞ്ഞിട്ടാകാം എന്റെയൊരു സുഹൃത്ത് 
വാട്സാപ്പില്‍ msg അയച്ചു ചോദിക്കുന്നു '' ഫോട്ടോയെടുത്തോ,ഒന്നയച്ചേന്ന്''
ഇന്നെല്ലാം ഫോട്ടോയെടുത്ത് അണ്‍ഫൊര്‍ഗററബിളാക്കുന്ന കാലമല്ലേ,
എന്റെ മോറ്ച്ചറി ഫോട്ടോയ്ക്കും പ്രേക്ഷകരുണ്ടാകുമെന്ന് കരുതിയില്ല.

കാലം പോയ പോക്കേ..........




Tuesday, 2 May 2017

പെണ്ണുകാണല്‍ മഹാമഹംസ്

പെണ്ണുകാണല് മഹാമഹംസ്






അല്ലാണ്ട്  എന്തു പറയാൻ
കുറേയെണ്ണമായ്,
 ഓരോ തവണയും  - ഇനി ഇതെങ്ങാനും ആണോ എന്നു വിചാരിക്കും .അതുകൊണ്ട് തന്നെ ഒരു കുറവും വരുത്തരുതല്ലോ ,
അത്യാഢംബരപൂർവം ആണ് കാര്യങ്ങൾ

ഈ പേരിൽ കുറേ ചുരിദാറുകൾ ഒത്തതാണ് മിച്ചം.
ഓരോ ചുരിദാറിനും ഞങ്ങൾ അങ്ങനെയാണ് പേരിട്ടിരിക്കുന്നത്--- ആലുവക്കാർ കാണാൻ വന്നപ്പോൾ വാങ്ങിയ ചുരിദാർ, അഭിലാഷ്, രാഹുൽ ,ഗിരിഷ്, അരുൺ etc

പെണ്ണുകാണൽ ഉദ്ഘാടനത്തിന് ചേച്ചി എന്ന നിലയിൽ ഷാർജാ ഷേക്ക് വരെ ഞാൻ ഉണ്ടാക്കിക്കൊടുത്തു.
NUTS, ലഡ്ഡു / ജിലേബി, ആപ്പിൾ, പഴം, ചായ must ആണല്ലോ.
കട്ലറ്റ്, പഴംപൊരി, പഴം പുഴുങ്ങിയത് തുടങ്ങിയവയും ചിലർക്ക്  കൊടുക്കാൻ പറ്റി.

ഏറ്റവും അവസാനം നടന്നതിന് ---
ഇതോടെ,                                    ഈ പണി ,
ഇവിടെ .                            ഇന്നത്തോടെ തീരണം
 എന്നു പറഞ്ഞാണ്
 fruits Salad വരെ ആക്കിയത്.
ഞാനും ഐശ്വര്യ ലക്ഷ്മിയും കൂടെ ഒരു ഭംഗി ക്ക് ice creame ന്റെ മൂകളിൽ ചെറിയും ജെംസൂമിഠായിയും വച്ചിരുന്നു

ഏതോ ഒരു പാവം പയ്യൻ ഇപ്പോഴും സന്തോഷമായിട്ട്
പിടി തരാതെ രക്ഷപെട്ടു നടക്കുവാ

story ഇതൊന്നുമല്ല
ഇത്തരം പെണ്ണുകാണലുകൾക്കിടയിൽ നടന്ന തമാശകൾ നിങ്ങളോട് പറയാം എന്നു വിചാരിച്ചു

എപ്പി ഡോസുകൾ എത്ര വരുമോ എന്തോ???

മെഗാസീരിയൽ ആക്കാതെ short ആക്കാം



എന്റെ ഓർമ്മയിലെ ആദ്യ പെണ്ണുകാണൽ കൊച്ചൂ മോളാൻറിയുടേതാണ്. ഞാനും ചിന്തൂം കിങ്ങിണിയും മാത്രമേ പിക്ചറിൽ ഉള്ളൂ 

Kids ആയ ഞങ്ങളോട് എന്തെങ്കിലുമൊക്കെ ചോദിക്കാത്ത ചെക്കൻമാർ കൊള്ളില്ലെന്ന് അവർ ഇറങ്ങുമ്പോൾ തന്നെ ഞങ്ങൾ പറഞ്ഞിരുന്നു.

" ചുരൂട്ട് " എന്ന അവലോസുപൊടി നിറച്ച
 മധുരമുള്ള ,കോട്ടയംകാരുടെ ഒരു ടPecial item ഉണ്ടാകും.
 അതിന്റെ എണ്ണം കുറയുന്നതും  ഞങ്ങൾക് സഹിക്കില്ല


ഒരിക്കൽ സിനിമയിലൊക്കെ കാണുന്ന പോലെ ,ഒരു  ചെക്കൻ കയ്യിലിരുന്ന അവലോസുണ്ട ചായയിൽ മുക്കി .
പ്ളും....... എന്ന് അതു മുഴുവൻ ചായയിലോട്ട്  ഒറ്റ ചാട്ടം:.......
ഗ്ലാസിൽ നിറഞിരുന്ന ചായ ,ആർക്കമിഡീസ്  തത്വം പാലിച്ചു.അയാളുടെ വെള്ള മുണ്ടിലേക്ക്



പിള്ളേരല്ലേ, ഞങ്ങൾ ചിരിയോടു ചിരി
ഭാഗ്യം --_ അയാൾ ഞങ്ങളുടെ ചിറ്റപ്പൻ' ആയില്ല.
അല്ലേൽ വിധി എന്നു പറഞ്ഞാൽ മതിയായിരുന്നു .
കളിയാക്കി കൊല്ലില്ലേ നമ്മൾ.

ചെക്കനും പെണ്ണും എന്താണ് സംസാരിക്കുന്നത് എന്ന് കേൾക്കാൻ വേണ്ടി ഹാളിന്റെ അടുത്തുള്ള മുറിയുടെ വാതിലിന്റെ മറവിലേക്ക് ഒരു സമയം ആകുമ്പോൾ ഞങ്ങൾ മുങ്ങും

അതായത് ചെക്കനും കൂട്ടരും ചായ കുടിച്ച് കഴിയാറാകുമ്പോൾ.,,?

ആ സമയത്ത് നമ്മളവിടെ ചുറ്റിപ്പറ്റി നിന്നാൽ അച്ഛനും അമ്മയും ബ്രോക്കറും എല്ലാരും കൂടി  ആ റൂമിൽ നിന്നു മാറി
 ചെക്കനും പെണ്ണിനും സംസാരിക്കാൻ അവസരം കൊടുക്കൂമ്പോൾ ഞങ്ങളേം കൂടെ പുറത്തിറക്കും

അതു വേണ്ട,
ഞങ്ങൾ തറവാടികളാ
ഞങ്ങൾ തന്നെ
അപ്രത്യക്ഷരാകും ---- വാതിലിന്റെ മറവിലേക്ക്


ഇക്കാര്യം പറഞ്ഞപ്പോ വേറൊരു സംഭവമാ ഓർമ്മ വരൂന്നത്

ഞങ്ങൾ UP, LP ക്ലാസുകാരായിരുന്നു [age ]
ഇത് അനിയത്തി ഡിഗ്രി പഠിക്കുന്നു. ചേച്ചി PG യും


ചേച്ചിയുടെ പെണ്ണുകാണൽ

ചെക്കനും പെണ്ണും എന്തെങ്കിലും സംസാരിച്ചോ എന്നു പറയുമ്പോൾ അവർ 2 ഉം അടുത്ത Room ൽ നില്ക്കും, ബാക്കിയെല്ലാരും ഇരുന്നിടത്തു തന്നെ ഹാളിൽ ഇരിക്കും.

അനിയത്തി ചേച്ചി നിൽക്കണ്ട റൂമിനോടു ചേർന്നുള്ള  ബാത്ത് റൂമിൽ പോയി നിന്നു.
അതും ചായയൊക്കെ കൊണ്ടെ വയ്ക്കാൻ അമ്മയെ സഹായിച്ചതിനു ശേഷം.

ചെക്കനും പെണ്ണും ആ റൂമിൽ ചെന്നു.
അതിനിടയിൽ ചെക്കന്റെ അമ്മ അനിയത്തിയെ തിരക്കി.

പണി പാലും വെള്ളത്തിൽ കിട്ടിയില്ലേ,
എന്തു ചെയ്യാൻ

കക്ഷി അവിടെ നൂട്രലിൽ കേറി പറ്റിയ കാര്യം ചേച്ചിക്കു പോലും അറിയില്ലായിരുന്നു.

അപ്പുറത്തേം ഇപ്പുറത്തേം വീട്ടിൽ തിരക്കുന്നൂ, കുറച്ചടുത്ത് താമസിക്കുന്ന മറ്റു ബന്ധുക്കളോട് ഫോണിൽ തിരക്കുന്നൂ
സംഗതി സീനായി

ഇമേജ് പോകുമെന്നോർത്ത് കക്ഷി പുറത്തോട്ട് ഇറങ്ങിയതും ഇല്ല.
ഹാളിൽ ഇരുന്നവർ അവിടെ ഇരിക്കുകയും ചെയ്തു

ശ്ശെ, ആ അനിയത്തിയെ ഇനി കാണുമ്പോൾ ചോദിക്കണം പുള്ളിക്കാരി അകത്തു നിന്ന് ചിന്തിച്ച ideas എന്തൊക്കെയെന്ന് .



    ഗ ഥ തുടരും
Next Post ല്......

Wednesday, 12 April 2017

ഭൗ ഭൗ

  എനിക്കിട്ടും കിട്ടിയിട്ടുണ്ടെന്നേ പട്ടികടി...😏



'' തീറ്റയോ തിന്നുന്നില്ല, ഈ പാലെങ്കിലും കുടിച്ചിട്ടു പോടീ " എന്നു  അമ്മ വിളിച്ചു പറയുന്നത് കേൾക്കാതെ സ്പീഡിൽ വച്ചു പിടിക്കുകയാണ്.പോക്കുകണ്ടാൽ
 ടെൻസിംഗ് വിളിച്ചിട്ട് പുള്ളീടെ കൂടെ ഓടി പ്പോകുവാണോ എന്നു തോന്നും. അതുപോലെയാണ് തടിമാടൻ bag തൂക്കിക്കൊണ്ട് പോകുന്നത്.

ഒറ്റയ്ക്ക് കുറച്ചു ദൂരം ചെന്നിട്ട് വിനിതാ പ്രതാപന്റെ കൂടെ സ്കൂളിലോട്ടു പോകുന്നതാ പതിവ് - അന്ന് വിനിത നേരത്തേ പോയി, അല്ലെങ്കിൽ ഞാൻ താമസിച്ചു കാണും. അതായിരിക്കും ഒന്നും കുടിക്കാൻ കൂടി നിൽക്കാതെ ഞാൻ ഓടിയത്.


ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞു ഒരു വീട്ടിലോട്ട് കേറി, Short cut ആണത്രേ- short cut.......
കുറച്ചങ്ങു നടന്നു. ഒരു ചാവാലിപ്പട്ടി ഓടി വന്നു - എന്തോ അത്യാവശ്യമുള്ള പോലെ.പട്ടിയെക്കണ്ട ഞാൻ തിരിഞ്ഞോടണ്ടതിനു പകരം മുന്നോട്ടാണ് ഓടിയത്.അതെന്താണോ?

ഓടുന്നതിനിടെ ഞാൻ തിരിഞ്ഞു നോക്കിയപ്പോ --- മുന്നോട്ടു ഓടിപ്പോയ മണ്ടൻ പട്ടി തിരിച്ചു വരുന്നു.അതു കണ്ട ഞാൻ അപ്പോളേക്കും ആ വീട്ടുകാരിയുടെ ചെടിച്ചട്ടിയിൽ തട്ടി താഴെ വീണിരുന്നു.

 ആ ജന്തു എന്റെ അടുത്തോട്ടുവന്നു .വന്യമായ നോട്ടം. അതെന്റെ കണ്ണിലേക്കു നോക്കി ,വല്ലാത്ത ഒരു feel ആണ്.ഈശ്വരാ
ഇപ്പോളും ഓർക്കാൻ വയ്യ. ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു. Heart beats ഒക്കെ കൂടി;നാവിറങ്ങിപ്പോയ പോലെ, തോളിൽ bag കിടക്കുന്നതിന്റെ വേദന വേറെ.
അഡ്രിനാലിൻ ഒക്കെ working ആണെന്നു മനസ്സിലായി. ഒന്നു കൂടി എന്റെ അടുത്തേക്കു വരാൻ ശ്രമിച്ചു ആ dog. ഒരു close Up Shot......😨


അതേ സമയത്തു തന്നെ ഒരാൾ ഓടി വരുന്ന sound കേട്ടു... ആ വീട്ടിലെ മകനാണ് .സൗണ്ട് കേട്ടിടത്തോട്ട് ഞാനും dog ഉം ഒരുമിച്ചു നോക്കി. എന്നെ വിട്ടിട്ട് അവൻ ഓടി.
ആ വീട്ടിലെ അമ്മ വന്നു എന്നെ പിടിച്ച് എഴുന്നേല്പിച്ചു. വല്ലതും പറ്റിയോന്നു ചോദിച്ചു. മുട്ടിനു മുകളിൽ ഒരു നീറ്റൽ .അതു ഞാൻ അവരോടു പറയുകയും അവർ നോക്കിയിട്ടു  പറഞ്ഞു " സാരമില്ല. വീണപ്പോൾ ഈ ചെടിച്ചട്ടിയിൽ കൊണ്ട പാടേ ഉള്ളൂ, സ്കൂളിൽ പൊയ്ക്കോ " എന്ന്

പകച്ചു പണ്ടാരമടങ്ങി നിന്ന ഞാൻ വീട്ടിലോട്ടു തിരിഞ്ഞു നടന്നു.
വിറച്ചു വിറച്ചു നടക്കുന്നതിനിടയിൽ സംഭവം ഒന്നു റിവൈന്റ് ചെയ്തു.
ഒരു ശക്തി എന്നെ പാവാടയിൽ വന്നപ്പോളല്ലേ ഞാൻ വീണത്. അതേ പാവാട യിൽ ഒരു കീറൽ ഉണ്ട്.

വീട്ടിൽ ചെന്നു കരഞ്ഞു കൂവി കാര്യം പറഞ്ഞു. ലൈബ്രറിയിൽ പോയ അച്ഛനെ വിളിച്ചു വരുത്തി.
മകളെ പട്ടി കടിച്ചതിനു കുത്തിവെയ്പ് എടുക്കാൻ ആശുപത്രിയിൽ കൊണ്ടു പോകാൻ. 2 15 രൂപയുടെ 3 കുത്തിവയ്പ് ഒന്നിടവിട്ട ദിവസങ്ങളിൽ ചേർത്തല ഗവ: ആശുപത്രിയിൽ പോയി എടുത്തു.
ഇന്നും ഒന്നു കണ്ണടച്ച് ചിന്തിച്ചാൽ ആ " close up " shot എനിക്ക് feel ചെയ്യും

എന്റെ വീടിന്റെ അടുത്തുള്ള ഒരാളോട്  ആ പട്ടിയുടെ ഉടമസ്ഥൻ ,ആ ഓടി വന്ന മകൻ ഇല്ലേ, അവൻ ചോദിച്ചെന്ന് " ആ കൊച്ച് ജീവിച്ചിരുപ്പുണ്ടോ, ഞാൻ വിചാരിച്ചു പേടിച്ചു ചത്തെന്ന് "

 ഹും  മ്ലേച്ഛൻ.


Sunday, 26 March 2017

Spring hair girl

              മിടുക്കൻ ചെക്കനും സ്പ്രിംങ് -
                    മുടിക്കാരിയും 



@ 200l - High School days ...

           കഥാനായകൻ എന്റെ friend ആണ്.ഇന്നു വരെ എന്റെ  കൂടെ പഠിച്ച ചെക്കന്മാരിൽ  ഏറ്റവും Look ഉള്ള item.പേര് ദുൽഖർ സൽമാൻ എന്നിടാം. അല്ലേല് തെണ്ടിപ്പിള്ളേര് വെച്ചെന്നെ അടിപ്പിക്കും.blog എഴുത്തും നിർത്തേണ്ടി വരും!!

നല്ല സായിപ്പും കുഞ്ഞ്, ആരേയും പേടിയില്ലാത്ത മനോഭാവം, കഥ ബുക്കാണ് പുള്ളീടെ Week ness.


വേറെ U P School ൽ നിന്നൊക്കെ പിള്ളേര്
 H S  ൽ പഠിക്കാൻ ഞങ്ങളുടെ സ്കൂളിൽ ചേരാറുണ്ട്, ആ കൂട്ടത്തിലാണ് കഥാനായിക.

ഒരു ഉച്ച, ഉച്ചര, സമയത്ത്!
ചോറൂണ് കഴിഞ്ഞ്  വർത്തമാനം പറയുന്ന
time ൽ ആണ് ആ HOT News പരന്നത്---
        മ്മടെ ദുൽഖർ സന്ധ്യയെ പ്രപ്പോസ് ചെയ്തന്ന് ,അതും സ്കൂളിലെ ടാപ്പിൽ പാത്രം കഴുകുന്നതിനു പകരം  അപ്പുറത്തെ വീട്ടിൽ പോയി കൈയും പാത്രവും കഴുകി വന്ന അവളെ തറ നിരപ്പിൽ നിന്നും ഉയരത്തിലുള്ള  സ്കൂൾ വരാന്തയിലേക്ക് കൈ പിടിച്ചു കയറ്റിക്കൊണ്ട്  അവൻ ചോദിച്ചത്രേ, ജീവിതകാലം മുഴുവൻ ഞാനീ കൈയിൽ പിടിച്ചോട്ടേയെന്ന്!!!.....

ഞാനാദ്യമായാണ് ഇങ്ങനൊന്ന് കേട്ടത് ,ഉള്ളതാണോന്നും അറിയില്ല. അവർ വേറെ ഡിവിഷനിലാണ് പഠിച്ചത്.[ഈയൊരു dialogue എന്റെ മുൻകൂർ ജാമ്യമായി കണ്ടാൽ മതി ]


        എനിക്കീ relation അത്രയ്ക്കങ്ങട് സുഖിച്ചില്യാ, ന്നു വെച്ചാല് --തേയിലയും പഞ്ചസാരയും പോലെയൊരു Combination !!!

ഞങ്ങളെല്ലാം ഒരിടത്താണ് ട്യൂഷനു പോകുന്നത്
.കുഞ്ഞുമുറി, മൂഡൗട്ടാകുന്ന ബെഞ്ചൂകൾ, തറ പൊട്ടിപ്പൊളിഞ്ഞു  കിടക്കുന്നതു കൊണ്ട് ഡെസ്കിനു
ചാഞ്ചാട്ടo
.പിന്നെ വലിയ സ്ട്രിക്റ്റല്ല. പൈസാർ ട്യൂഷനെടുക്കുന്നുണ്ട്, അവിടെ പൊരിഞ്ഞ അടിയാണ്, മുടിഞ്ഞ സ്ട്രിക്റ്റും.
 അച്ഛനും അമ്മയും എന്നെ തല്ലി സമ്മതിപ്പിച്ച് അവിടെക്കൊണ്ടു ചേർക്കുകയായിരുന്നു. അതൊക്കെ ഒരു blog നു വ കുപ്പുണ്ട്, പിന്നീടാകാം.

        ഈ ചെക്കൻ സിനിമയിലൊക്കെ കാണുന്ന പോലെ romantic ആയി  ലവളെ നോക്കിയിരിക്കും.
 ഇതു കാണുന്ന ഞാൻ
ആ പെങ്കൊച്ചിനെ ഒന്നു നോക്കും -



ചുരുണ്ട മുടി, സ്പ്രിംഗ്- എന്നിട്ടത് 2
 വ ശ ത്തും പിന്നിയിട്ടിരിക്കും. നെറ്റിയിലേക്കും കൂട്ടി കുറച്ചു മുടി വെട്ടിയിട്ടിട്ടുണ്ട്. എന്തിനാണാവോ .
വേറോരു തമാശ കണ്ണെഴുത്താണ്.ഐ ലൈനർ ഒരു bottle 2 ആഴ്ച കൊണ്ടു തീരുമായിരിക്കും .അതുപോലെ കട്ടിക്കടിച്ചിട്ടുണ്ടാകും.... ആ മാൻ മിഴികളിലാണത്രേ ല വ ൻ വീണത്‌.പിന്നെ കളറും കുറവ് .അവനുമായി 
കമ്ബയറു ചെയ്യുബോള്‍.....
ഇവരെ കൂടുതൽ വാച്ച് ചെയ്യാൻ എനിക്ക് പറ്റിയില്ല.

കാരണം ആയിടയ്ക്ക് ഒരു പുതിയ കണക്ക് സാർ പഠിപ്പിക്കൂവാൻ  വന്നു.
 എന്താന്നറിയില്ല,
പുള്ളി എന്നെ നോക്കിയേ ക്ലാസെടുക്കൂ, ക്ലാസിലെ പിള്ളേരെ മൊത്തത്തിൽ 1 നോക്കും പിന്നെ എന്നെ നോക്കി തലയാട്ടും - ഇടയ്ക്കിടയ്ക്ക് ഇങ്ങേര് തലയാട്ടുന്നതിനനുസരിച്ച് ഞാൻ തലകുലുക്കണം.

അല്ലെങ്കിൽ '' ഇയാൾക്ക് മനസിലായില്ലേ "എന്നു ചോദിക്കും

      മനസിലായാലും ഇല്ലെങ്കിലും ഞാൻ തലകുലുക്കൽ തുടർന്നു .വേണു എന്നാണ് പേര് , മൊത്തത്തിൽ അല്ല ഇത്തിരി പോക്കരക്കണ്ണൻ ആണ് [ ഒരു കണ്ണ് left സൈഡിലേക്കും 'മറ്റത് right സൈഡിലേക്കും ] ഇതു തിരിച്ചറിയാതിരിക്കാൻ കണ്ണട വച്ചിട്ടുണ്ട് .അതുകൊണ്ട് എന്നെ നോക്കി തലയാട്ടുന്നത് ശ്രദ്ധിച്ചിരിക്കലായി എന്റെ പണി.

ആ സമയത്ത് ഞാൻ മുടി വളർത്താൻ തുടങ്ങിയിരുന്നില്ല. ബോബ് ചെയ്ത ഹെയർ സ്റ്റെൽ ആയിരുന്നൂ. പിന്നെ ഞാൻ ഈ സാറിനെ കാണുന്നത് 4 വർഷങ്ങൾക്കു ശേഷമായിരുന്നു. +2 നു പഠിക്കുമ്പോൾ ,മൂടി വളർത്താൻ തുടങ്ങി, കണ്ണട വച്ചു. കുറച്ചു look വ്യത്യാസം വന്നിരുന്നു.

@ K S R T C bus,    കൂട്ടുകാർ കൂടെ ഉണ്ടായിരുന്നു. വർത്തമാനം പറയുകയാണ് ഞാനെന്ന് പ്രത്യേകം പറയണ്ടല്ലോ, കണ്ടക്ടറുടെ മുഖത്തു നോക്കാതെ ടിക്കറ്റെടുത്തു. ബാക്കി പൈസ തന്നപ്പോ " ഇത്രേ ഒള്ളോ ബാക്കീന്ന് " ചോദിക്കുകയും
" എടോ തന്നെ കണക്കു പഠിപ്പിച്ചത് ഞാനല്ലേ " എന്നു ചോദിച്ചതും ഒരുമിച്ചായിരുന്നു.


പിന്നെ ക്കാണുന്നത് 8 വർഷം കഴിഞ്ഞ് ,

 ഞാൻ UC കോളേജിൽ work ചെയ്തിരുന്ന സമയത്ത്   ആലുവയിൽ നിന്നും കുത്തിയതോട് വരാൻ bus stop   ലേക്ക് ഓടി വന്നപ്പോ ഒരു fast നീങ്ങിത്തുടങ്ങിയിരുന്നു.എന്നാൽ അത് ബെല്ല് അടിച്ചു നിർത്തി എന്നെ കേറ്റി


പുള്ളീടെ കാര്യം ഇടയ്ക്കുകയറി വന്നപ്പോ നുമ്മടെ story നിന്നു പോയി. edit ചെയ്ത് delete ചെയ്യാം എന്നു വിചാരിച്ചെങ്കിലും വേണ്ടെന്നു വച്ചു.


ഒരു വർഷത്തെ പ്രണയം ഇണങ്ങിയും പിണങ്ങിയുo അവർ ആഘോഷിച്ചു.ഹിന്ദു - മുസ്ലീം ഐക്യം ഒന്നും വർക്ക് ഔട്ട് ആകില്ലെന്ന് ഞങ്ങൾക്ക് അന്നേ തോന്നിയിരുന്നു.പഠനം ഉഴപ്പുന്നതായി തോന്നിയ ധീര കാമുകൻ പിറ്റേ വർഷം സ്കൂൾ മാറി.


At Present: ക്രിസ്ത്യൻ കുട്ടിയെ ക ല്ല്യാണം കഴിച്ചു ,അവനെപ്പോലെ ഭംഗിയുള്ള ഒരു മോന്റെ അച്ഛനായി അടിച്ചു പൊളിച്ചു ജീവിക്കുന്നു